വൈപ്പിൻ: മകന്റെ സുഹൃത്തുക്കളായ രണ്ടുപേർ വീട്ടമ്മയെ വീടു കയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പിൽ പറമ്പിൽ അംബികയെ(60)യാണ് ആക്രമിച്ചത്. കുട കൊണ്ടു കുത്തിയതിനെ തുടർന്ന് മുൻവശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ ജനൽ ചില്ല് അടിച്ചുപൊളിക്കുകയും വീട്ടമ്മയെ തള്ളിയിടുകയും കുറ്റകരമായ രീതിയിൽ ബലമായി പിടിക്കുകയും ചെയ്തതായി ഇവർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
പ്രതികൾ കടമായി വാങ്ങിയ 20000 രൂപ തിരികെ ചോദിച്ചിട്ട് നൽകാതിരുന്നതിനെ തുടർന്ന് പൊലിസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമത്രേ. സംഭവത്തിൽ മുളവുകാട് സ്വദേശികളായ അനു ആന്റണി (45) ,ജോസ് മൈജോ (36) എന്നിവർക്കെതിരെ മുളവുകാട് പൊലിസ് കേസെടുത്തിട്ടുണ്ട്.